2011, ജൂൺ 24, വെള്ളിയാഴ്‌ച

മനുഷ്യമനസിന്നുള്ളില്‍ ഒരു അണുവിസ്ഫോടനം

എല്ലാവര്ക്കും അതിശയോക്തി ഉള്ള ഒരു വാക്ക് ആണ് ദൈവം .. എന്താണ് ദൈവം ? അങ്ങിനെയെങ്കില്‍ അതിനുത്തരം ഞാന്‍ പറയട്ടെ അതൊരു പദം ആണ് .
അക്ഷരങ്ങള്‍ ചേര്‍ന്ന് അര്‍ത്ഥമുള്ള ഒരു വാക്ക് ഉണ്ടാകുമ്പോളത്  പദം ആകുന്നു, സ്വയം പ്രകാശിക്കുന്നതും മറ്റുള്ളവയെ പ്രകാശിപപിക്കുന്നതും ഏതോ അതാണ്‌ ദൈവം, അപ്പോള്‍ താങ്ങള്‍ക്ക്‌ ഒരു സംശയം ജനിക്കാം സൂര്യന്‍, അഗ്നി എന്നിവ സ്വയം പ്രകാശികുന്നുന്ടല്ലോ അപ്പോള്‍ അത് ദൈവമല്ലേ എന്ന് എങ്കില്‍ ഇവിടെ അങ്ങിനെ അക്ഷരാര്‍ത്ഥത്തില്‍ അല്ല ആ വാകിനെ സൂചിപിച്ചത് എന്ന് ഓര്‍ക്കുക മറിച്ച് ലക്ഷണാര്‍ത്ഥത്തില്‍   ആണ്.


ഇരുട്ടുമുറിയില്‍ കണ്ണടച്ച് ഇരിക്കുമ്പോഴും ഒരാള്‍ക്ക്‌ അയാളുടെ ഉണ്മ അറിയാന്‍ കഴിയുന്നു അത് തന്നെയാണീ സ്വയം പ്രകാശം .  ഒരു ചെറിയ കുഞ്ഞിനു പഞ്ചേന്ദ്രിയങ്ങള്‍ മൂലം "ഇതെന്ത് " എന്നാ ചോദ്യമാണ് ആദ്യം ഉണ്ടാകുന്നത് അഥവാ ദൈവം ആദ്യാനുഭാവമാകുന്നത്  "ഇത്  " എന്ന ബോധ  രൂപത്തിലാണ് .  എന്നാല്‍    " ഇത് " നെ  ദൈവമെന്നു  ആരും  അറിയുന്നില്ല.  ഇത് അച്ചന്‍ , ഇത് പൂവ്, ഇത് ജലം എന്നിങ്ങനെ ഇന്ന്ദ്രിയങ്ങള്‍ കൊണ്ട്  "ഇത്" ന്റെ വിശേഷത്തെ   അറിയുമ്പോള്‍ ബോധം സാമാന്യത്തില്‍ നിന്നും കാലം , ദേശം , രൂപം, നാമാദി പിണ്ടങ്ങളിലെക്കും ചുരുങ്ങി പോകുന്നത് കൊണ്ട് സാര്‍വത്രികം ആയിരിക്കുന്ന ആ ബോധത്തെ അല്പ്പകാലത്ത്തിലും അല്‍പ്പ ദേശത്തിലും അല്പ്പരൂപത്ത്തിലും ഒതുക്കി അതിനൊരു പേര് കൊടുത്ത് വ്യവഹരിക്കുന്നത് കൊണ്ട് ദൈവത്തെ അറിയുനില്ല .

"GOD" എങ്ങിനെ ഉണ്ടായി ??
ഭാരതീയര്‍ വൈദികകാലത്ത് അഗ്നി  കുണ്ഡമുണ്ടാക്കി അതില്‍ പശു മുതലായവയെ ഹോമിച്ചിരുന്നു. ജീവരൂപം, നെയ്യ് എന്നിവ. ഇങ്ങിനെ ഹോമിക്കുന്നതിനെയെല്ലാം സ്വീകരിക്കുന്ന അഗ്നിയെ അവര്‍ ഹുതാശയന്‍ എന്ന് വിളിച്ചിരുന്നു . ഹുതം എന്നാല്‍ ഹവനം. ഇത് മനസിലാക്കിയ ഇറാനികള്‍ അതിനെ ' ഹുദ് ' എന്ന് യൂരോപ്പ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്തപ്പോള്‍ ഹുദ് ജര്‍മ്മന്കാരുടെ Gutt  അയി .  Gutt അന്ഗ്ലോ സാക്സന്മാരുടെ God  അയി. അങ്ങിനെ ഇന്ഗ്ലീശുകാരുടെ   ഗോഡ് ആര്യന്മാരുടെ ഹുദം എന്ന വാക്കില്‍ നിന്ന് വന്നതാണ് .

ബ്രഹ്മാ, വിഷ്ണു , മഹേശ്വരനും  ദൈവങ്ങളല്ലേ ?
ഭാരതീയ ഋഷിമാര്‍ ദീര്‍ഘവീക്ഷണമുള്ള കവികള്‍ ആയിരുന്നു. അവര്‍ ശുദ്ധരും  ജന ജീവിതത്തില്‍ താല്പര്യം ഉള്ളവരുമായിരുന്നു . സഹജീവികളുടെ അറിവിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കി ഓരോരുത്തര്‍ക്കും ഉതകുന്ന രീതിയില്‍ പരമാര്‍ത്ത ദര്‍ശനങ്ങള്‍ ഉണ്ടാക്കി. ദാര്‍ശനികതയുടെ ശുദ്ധമായ തത്വാവിഷ്കാരത്ത്തിന്റെ  സൂക്ഷ്മപഠനങ്ങളിലേക്ക്‌ പ്രവേശിക്കുവാന്‍ തക്ക വണ്ണം  ബുധ്ധിയില്ലത്ത വര്‍ക്ക് വേണ്ടി മാനുഷീകരണത്തെ  ഉള്കൊള്ളിക്കാവുന്ന പുരാണ കഥകള്‍ ആക്കി മാറ്റി.  ദര്‍ശനത്തില്‍ അവര്‍ പരമാര്ത്തത്തെ സത്യം, ജ്ഞാനം, അനന്തം എന്നിങ്ങനെ പറഞ്ഞതിനെ തന്നെ പ്രനവമാന്ത്രമാക്കിയപ്പോള്‍  അത് '' കാരവും  'ഉ' കാരവും 'മ' കാരവും അയി ഓം എന്ന ശബ്ധസമുച്ച്ചയത്ത്തില്‍   ഒതുങ്ങി നിന്നു.  അതിനെ കഥാ രൂപത്തില്‍ അവതരിച്ചപ്പോള്‍  അകാരത്തില്‍ ബ്രഹ്മാവും ഉകാരത്തില്‍ വിഷ്ണുവും മകാരത്ത്തില്‍ മഹേശ്വരനുമായ് വന്നു ചേര്‍ന്നു. അവര്‍ എന്നും പഠിപ്പിച്ചത് ഒന്ന് തന്നെ ആണ്,  ഓരോരുത്തരുടെ അറിവിന്റെ വ്യാപ്തിയനുസരിച്ച് ഓരോരുത്തര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നുവെന്നു മാത്രം.


ഓം ഗുരുര്‍  ബ്രഹ്മ ഗുരുര്‍  വിഷ്ണു ഗുരുര്‍ ദേവോ മഹേസ്വരഹ
ഗുരു: സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഹ :

ഇവിടെ ഓം എന്ന മന്ത്രാക്ഷരത്തെ നാലായി പിരിച്ചു ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍, ബ്രഹ്മം എന്ന് പറഞ്ഞിരിക്കുന്നു. ഇരുള്‍ മാറ്റി പൊരുള്‍ കാണിച്ചു തരുന്ന തത്വത്തെ ആണ് ഗുരു എന്ന് പ്രകീര്ത്തിക്കപെടുന്നത് . ലോകരചയിതാവ്  എന്ന ആശയം വരുന്നതുകൊണ്ട് കാവ്യാലങ്കരിതമായ ഭാഷക്കിണങ്ങുന്ന നാന്മുഘ്നായ ഒരു ദേവതയെ സങ്കല്‍പ്പിച്ചു ബ്രഹ്മാവ്‌ എന്നും , ഓരോ സൃഷ്ടിയും  പൂ വിരിയുന്നത് പോലെ ഉള്ള ആവിര്‍ഭ സ്വഭാവത്തോട് കൂടയത് കൊണ്ട് പത്മാസനസ്തിതന്‍ എന്നും  വിളിക്കുന്നു.  എല്ലാത്തിനെയും നിലനിര്‍ത്തുന്നത് സ്മരണ അഥവാ ഓര്‍മ്മ അതിനെ വിഷ്ണു എന്നും, കര്‍തൃത്വ  കര്‍മ്മങ്ങള്‍ക്ക് വീണ്ടും വിരാമാമുളവാക്കുന്ന മഹേശ്വരനെ മകാരത്തിന്റെ സ്ഥാനത്തും , സര്‍വ്വാതിരിക്തമായ  പരമാര്ത്തത്തെ പരബ്രഹ്മം എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അങ്ങിനെ സത് ബ്രഹ്മാവും ചിത്ത് വിഷ്ണുവും  അനന്തം മഹേശ്വരനും ആണെന്ന് വരുത്തിയിരിക്കുന്നു .

എന്നാല്‍ അല്‍പ്പ  ജ്ഞാനികള്‍ ആയിട്ടുള്ള ആളുകള്‍  ഈ ആശയങ്ങളെ എല്ലാം മാനുഷീകരണം  കൊണ്ട് ദേവതാ രൂപങ്ങളായെണ്ണി   അവരെ പൂജിക്കുവാനും ക്ഷേത്രങ്ങള്‍ ഉണ്ടാക്കി  ഉപാസനാ സമ്പ്രദായങ്ങള്‍ കൈകൊണ്ടു പൂജയും തര്‍പ്പണവും  ആരതിയും നൈവേദ്യവും ഒക്കെയാക്കി ആരാധനകള്‍ നടത്തുന്നു.

ഭഗവദ് ഗീതയില്‍ അപ്രകാരമുള്ള മനോഭാവത്തെ വസ്തുജഞാനമില്ലത്ത മൂടന്മാരുടെ താല്‍ക്കാലികമായ ഒരാചാരമായ് പറഞ്ഞിട്ടുണ്ട്.  കുട്ടികള്‍ മാതാപിതാക്കളെ കണ്ടു മണ്ണ് കൊണ്ട് അപ്പവും പുട്ടുമുണ്ടാക്കി കഴിക്കുന്നത്‌ പോലെ നടിക്കുകയും കുറച്ചു കൂടി വലിയ കുട്ടികള്‍ കുഞ്ഞുങ്ങളുടെതിനെക്കാള്‍ ചെറിയ മനസ്സ് വെച്ച് കൊണ്ട് മഹാക്ഷേത്രങ്ങള്‍ പണിത് അവിടെ പ്രഭാതം മുതല്‍ അസ്തമയം വരെ  മണിയടിച്ചും അര്‍ച്ചന നടത്തിയും പലമാതിരിയുള്ള ആരാധന സംപ്രതായങ്ങള്‍ ഏര്‍പ്പെടുത്തി ശിലരൂപങ്ങളെയോ ലോഹപ്രതിമാകളെയോ ഈശ്വര സങ്കല്പത്തില്‍ പ്രതിഷ്ടിച്ച്   കഥയെ കാര്യമെന്ന് കരുതി ലീലാ നാടകങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. കുട്ടികള്‍ വളരുമ്പോള്‍ മണ്ണ്പ്പവും മറ്റും കളഞ്ഞിട്ടു വാസ്തവത്തിലുള്ള ആഹാരം തേടുന്ന പോലെ കാല്‍പ്പനികമായ ദേവതകളുടെ ആരാധനയില്‍ ഇരിക്കുന്നവരും വിവേകമുധിക്കുമ്പോള്‍ അതെല്ലാം കേവലം വിനോദം എന്നു കരുതി അതില്‍ നിവര്‍ത്തിച്ചു ശാസ്ത്ര ദര്‍ശനങ്ങളിലേക്ക് അവരുടെ ബുദ്ധിയെ കൊണ്ടുവന്ന് ഉപനഷിടികമായ തത്വമസ്യാധി  ലക്ഷ്യങ്ങളെ അന്വേഷിച്ചു പോകുന്നു. കാഷായ വസ്ത്ര ധാരികളും ആട്ട്യത്തം  നടിച്ചു നടക്കുന്നവരും ദുരചാര്നങ്ങളെ പെരുപിച്ചു ഗോഷയാത്ര നടത്തുന്നവരും ചിലവാക്കുന്ന തുകയുടെ നൂറിലൊരംശം മതി പഠിച്ചു നില്‍ക്കുന്നവര്‍ക്ക് കുറെ കൂടി വിദ്യാഭ്യാസം നല്‍കാന്‍ , പരിശുദ്ധ ജ്ഞാനം ഏവരുടെയും ഹൃദയത്തിലേക്ക് നല്‍ക്കാന്‍.  അന്തശോഭയുള്ള ജനങ്ങളുണ്ടാകുന്നതിനെക്കാള്‍ വലിയ രാമ പൂജയില്ല എന്തുകൊണ്ടെന്നാല്‍ ആത്മ ജ്ഞാനം ലഭിക്കുന്നവരൊക്കെ ആത്മാരാമാന്മാരായി തീരും .

തുടരും ...

2 അഭിപ്രായങ്ങൾ:

  1. ആചാരങ്ങള്‍ ഇടവഴിയില്‍ മാറും എന്നാണ് .തലമുറകള്‍ മാറിയപ്പോള്‍ തത്വം നഷ്ട്ടപ്പെട്ടു വിശ്വാസം മാത്രം ആയി .ഇത് പോലെ ഉള്ള പോസ്സ്ടുകള്‍ ആണ് ഇനി രക്ഷ

    മറുപടിഇല്ലാതാക്കൂ